ചെറുകഥകള്‍ : short stories


 

ബെസ്റ്റ്  ഫ്രണ്ട്  

അനിയൊ  അന്റോണിയൊ 



ഗ്രാമത്തില്‍ നിന്നുള്ള ഒരേയൊരു ആനവണ്ടിയില്‍ തുങ്ങിക്കിടന്ന്‍ ഒരുവിധം പട്ടണ ഹൃദയത്തിലെത്തിയപ്പോഴും  ദ്രുപദന്റെ മനസ്സില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല... അപ്പോഴും  ഇതെത്രാമത്തെ  ഇന്റര്‍വ്യു ആണെന്ന സംശയം ദുരികരിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു  അവന്റെ മനസ്സ്. അറുപത്തേഴോ..? അറുപത്തെട്ടോ..? ശോ.. എവിടെയോ കണക്കുതെറ്റിയല്ലോ..? ആശങ്കാകുലനായി അയാള്‍ വിണ്ടും വിരലുകള്‍ കുട്ടി എണ്ണുവാന്‍  തുടങ്ങി. 

പിന്നെയോര്‍ത്തു.. ങാ അല്ലേല്‍വേണ്ട... അല്ലെങ്കില്‍ തന്നെ എണ്ണിയതുകൊണ്ടു വലിയ  കാര്യമൊന്നുമില്ല..! ഇതും പഴയതിന്റെ തനിയാവര്‍ത്തനം തന്നെയായിരിക്കണം. എന്നത്തെയുംപോലെ  തന്റെ ആത്മമിത്രം  റെയില്‍വേ  സ്റ്റേഷനില്‍ കാത്തുനില്പുണ്ടാകണം. അതിനാണല്ലോ  ഇടയ്ക്കുവെച്ച്  ടയര്‍  പഞ്ചറായി  ബസ്സിത്രയും  വൈകിയതും! 

സമയം വൈകിയെന്നറിഞ്ഞിട്ടും ഒട്ടും ആശങ്കയില്ലാതെ ദ്രുപദന്‍ കാലുകള്‍ മെല്ലെ വലിച്ചുവെച്ച് റെയില്‍വെ 
സ്റ്റേഷനിലെയ്ക്ക് നടന്നു.പതിവുപോലെ ഒന്പതരയുടെ വണ്ടി ഇപ്പോള്‍ സ്റ്റേഷന്‍ വിട്ടുകാണം. എങ്കിലെന്താ..? 
സ്റ്റേഷന്‍ കവാടത്തില്‍ തന്റെ  ബെസ്റ്റ് ഫ്രണ്ട് വെടലച്ചിരിയുമായി  പതിവുപോലെ കാത്തുനില്പുണ്ടാകും.  പിന്നെ  അവനുമോത്ത്  റെയില്‍വേ സ്റ്റേഷനില്‍ വരുന്നവരേയും പോകുന്നവരേയും നോക്കി കഥകളും പറഞ്ഞ്, കാഴ്ചകളും കണ്ട് വൈകുന്നതുവരെ  അവിടിരിക്കുക തന്നെ. വൈകിട്ട് അഞ്ചരക്കുള്ള  വണ്ടിയില്‍  തന്നെ  പതിവുപോലെ മടങ്ങാം.

അതോക്കെയാലോചിച്ച്  സ്റ്റെഷനെത്തിയതറിഞ്ഞില്ല.  ആകാംക്ഷയോടെ ചുറ്റും പരതിയ   കണ്ണുകളില്‍  വല്ലാത്ത  നിരാശയായി. പതിവുപോലെ  ബെസ്റ്റ് ഫ്രണ്ടിനെ സ്റ്റേഷന്‍ കവാടത്തിലൊന്നും  കണ്ടില്ല്ലല്ലോ.? ശ്ശേ.. അങ്ങനെ വരുവാന്‍ സാധ്യതയില്ലല്ലോ..? ങാ.. ഇനിച്ചിലപ്പോള്‍ പ്ലാട്ഫോമിന്റെ  വാതില്‍ക്കലെങ്ങാനും  മാറി നില്‍ക്കുന്നുണ്ടാകും. സ്വയമാശ്വസിപ്പിച്ച്  ദ്രുപദന്‍ കാലുകള്‍ വലിച്ചുവെച്ച്  പ്ലാട്ട്ഫോമിലെയ്ക്കുനടന്നു. അവിടെയും അയാളുടെ കണ്ണുകള്‍ ആത്മമിത്രത്തിനായി പരത്തി. പെട്ടെന്ന്‍  ഉരുക്കിയൊഴിച്ച ഈയം പോലെ ആ  അനൌണ്സ് മെന്റ്  ദ്രുപദന്റെ കാതുകളിലുടെ  ഒലിച്ചിറങ്ങി. 

ഇന്റര്സിറ്റി  ട്രെയിന്‍ ഇനിയും സ്റ്റേഷന്‍ വിട്ടിട്ടില്ല.. നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇപ്പോഴും കിടക്കുന്നു..! ഒരുനിമിഷം ദ്രുപദന്‍ ചെവിയിലൊന്ന്‍  നുള്ളിനോക്കി.. സത്യം ! ഇതാദ്യമായി  അയാളുടെ  ഹൃടയമൊന്നുപിടഞ്ഞു.  അപ്പോള്‍ ബെസ്റ്റ് ഫ്രണ്ട് വരില്ല.. അതുറപ്പിച്ച് ഞരമ്പുകളിലുടെ പ്രവഹിച്ച പുതിയ കാന്തിക തരംഗങ്ങളാല്‍ ദ്രുപദന്‍ ഉര്ജ്ജ്വസ്വലനായി. നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്ന്‍ തിവണ്ടിയുടെ അത്മരക്ഷാര്‍ത്ഥമുള്ള  ചുളംവിളി. പ്ലാറ്റ്ഫോമിലൂടെ  ദ്രുപദന്റെ കാലുകള്‍ പറന്നു.. ഫ്ലൈ ഓവര്‍ ഓടിക്കയറി  പകുതിയായപ്പോഴേക്കും ആരോ പിന്നില്‍നിന്നും മുതുകില്‍ തട്ടിവിളിച്ചു..! ഞെട്ടിത്തിരിഞ്ഞുനോക്കിയ ദ്രുപദന്റെ ചുണ്ടില്‍ അറിയാതെ ഒരു മന്ദസ്മിതം വിടര്‍ന്നു.. കൊള്ളാം.. ബെസ്റ്റ് ഫ്രണ്ട്..! ഇവിടെയാണ്‌  കാത്തുനിന്നിരുന്നത്. അല്ലെങ്കിലും നീ വരുമെന്നെനിക്കറിയാമായിരുന്നു .

പൊട്ടിപ്പോയ വള്ളിചെരുപ്പുമെടുത്ത്  സാവകാശം ഫ്ലൈ ഓവറിറങ്ങി പതിവ് സിമാന്റുബെഞ്ചു  ലക്ഷ്യമാക്കി  ദ്രുപദന്‍ നടന്നുനിങ്ങുമ്പോള്‍  പരിഹാസച്ചിരിയോടെ കൂക്കിവിളിച്ച് തിവണ്ടിയും  മുന്നോട്ടു കുതിച്ചിരുന്നു.





No comments:

Post a Comment